Monday, April 5, 2010

പോഖ്രാനില്‍ കരസേനയുടെ 'യുദ്ധശക്തി' പ്രകടനം ഈ മാസം അവസാനം.



വ്യോമസേന കഴിഞ്ഞമാസം പോഖ്രാനില്‍ നടത്തിയ വായുശക്തി വ്യോമാഭ്യാസ പ്രകടനത്തിന് ശേഷം സേനയുടെ ശക്തി വെളിവാക്കുന്നതിനാണ് കരസേന 'യുദ്ധശക്തി' അഭ്യാസ പ്രകടനം സംഘടിപ്പിക്കുന്നത്. ഒരുമാസം നീണ്ടു നില്‍ക്കുന്ന ശക്തി പ്രകടനം പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള പ്രതിരോധ സഹകരനങ്ങള്‍ക്കുള്ള പരോക്ഷ മറുപടികൂടിയാണ്. ഒപ്പം ഏതു വെല്ലുവിളിയും നേരിടാന്‍ കേന്ദ്ര സേനകള്‍ ഒരുക്കമാണ് എന്ന സന്ദേശവും.

പോഖ്രാനില്‍ പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നാണ് കരസേനയുടെ അഭ്യാസപ്രകടനങ്ങള്‍. കരസേനയുടെ ടാങ്ക്, മിസൈലുകള്‍, മിസൈല്‍ വേധ മിസൈലുകള്‍ തുടങ്ങി വിവിധ യുദ്ധോപകരണങ്ങള്‍ പ്രകടനത്തില്‍ അണിനിരത്തും. വ്യോമസേനാ വിമാനങ്ങളും പ്രകടനത്തില്‍ പങ്കെടുക്കും. അയ്യായിരത്തോളം സൈനികരും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കും. പകല്‍ യുദ്ധ പ്രകടനങ്ങള്‍ക്ക് പുറമേ സേനയുടെ രാത്രികാല ഒപ്പരേഷനുകളുടെ പ്രകടനവും യുദ്ധശക്തി അഭ്യാസത്തില്‍ ഉണ്ടാകും.

അതിനിടെ ഇന്ത്യയ്ക്ക് മറുപടി എന്ന നിലയ്ക്ക് പാക്കിസ്ഥാനും ഇന്ത്യയുടെ അഭ്യാസ പ്രകടനങ്ങള്‍ക്ക് സമാന്തരമായി മറൊരു അഭ്യാസ പ്രകടനം നടത്തുന്നതായി റിപ്പോര്ടുണ്ട്. അസം-ഇ-നുല്‍ എന്ന് പേരിട്ടിരിക്കുന്ന പ്രകടനത്തില്‍ വന്‍ സൈനിക വിന്യാസം തന്നെ അണിനിരത്തും എന്ന് അറിയുന്നു

No comments:

Post a Comment