Sunday, October 14, 2012

ഇന്ത്യ- റഷ്യന്‍ സംയുക്ത സംരംഭമായ അഞ്ചാം തലമുറ പോര്‍ വിമാനത്തിന്റെ കമ്മീഷനിംഗ് വൈകും. സര്‍വ്വീസ് എന്ട്രി 2020ല്‍ മാത്രം.



                     ലോക വന്‍ സൈനിക ശക്തിയാകുവാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അല്‍പ്പം കൂടി വൈകും. ബ്രഹ്മോസ് മാതൃകയില്‍  ഇന്ത്യയും  റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന  അഞ്ചാം തലമുറ പോര്‍ വിമാനമായ sukhoi PAK FA - T50 യുടെ സര്‍വ്വീസ് എന്ട്രി നേരത്തെ പ്രഖ്യാപിച്ച 2017 ഇല്‍  നിന്നും 2020ലേക്ക് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച്ച ഇന്ത്യ സന്ദര്ശിച്ച റഷ്യന്‍ പ്രതിരോധ മന്ത്രി അനാറ്റൊളി സെര്‍ദ്യുക്കൊവും,  ഇന്ത്യയുടെ പ്രതിരോധ മന്ത്രി എ .കെ. ആന്റണിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചില സാങ്കേതിക പിഴവുകള്‍ കൂടി പരിഹരിക്കേണ്ടതുണ്ട് എന്നതിനാലാണ് കമ്മീഷനിംഗ് നീളുന്നത്.


                   ഇന്ത്യയും റഷ്യയും നിര്‍മ്മാണം സംബന്ധിച്ച് നടത്തിയ ഉടമ്പടി പ്രകാരം   48 ട്രെയിനര്‍ വിമാനങ്ങള്‍ ഉള്‍പ്പടെ ആകെ  214 വിമാനങ്ങളാണ് ഇന്ത്യക്ക് ലഭിക്കുക. 2017 ഇല്‍ ഇത് വിതരണം  ചെയ്യുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ പുതിയ സാഹചര്യത്തില്‍ 2020 അവസാനത്തോടെ മാത്രമേ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യയ്ക്ക് ലഭ്യമാവുകയുള്ളൂ. 



                            2011ലാണ് ഈ ശ്രേണിയില്‍ പെട്ട ആദ്യത്തെ യുദ്ധവിമാനം പുറത്തിറക്കിയത്. ഇതിന്റെ പരീക്ഷണ ഘട്ടങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ്. അങ്ങിനെ നടത്തുന്ന പരീക്ഷണ പറക്കലുകളുടെ 
അടിസ്ഥാനത്തില്‍ സാങ്കേതിക പിഴവുകള്‍ പരിഹരിച്ച് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക തികവാര്‍ന്ന പോര്‍ വിമാനമായി ഇതിനെ അവതരിപ്പിക്കാനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്.

 


                         ഇന്ത്യന്‍ വിമാന നിര്‍മ്മാണ കമ്പനിയായ HALനും , റഷ്യന്‍ വിമാന നിര്‍മ്മാണ കമ്പനി SUKHOiക്കുമാണ് വിമാനത്തിന്റെ നിര്‍മ്മാണ ചുമതല.  ശത്രു രാജ്യത്തിന്റെ റഡാര്‍ കണ്ണുകള്‍ക്ക് ഒരിക്കലും കണ്ടു പിടിക്കാനാകാത്ത സ്റെല്ത് സാങ്കേതിക വിദ്യയാണ് ഈ വിമാനത്തിന്റെ പ്രത്യേകത.  ആണവായുധം ഉള്‍പ്പടെ പതിനായിരം ടണ്‍ ആയുധ സാമഗ്രികള്‍ വഹിച്ച് ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത്തില്‍ അന്‍പതിനായിരം അടി ഉയരത്തില്‍ ശ ത്രുവിന്റെ കണ്ണില്‍ പെടുന്നതിനു മുന്പ് ബാക്രമണം നടത്തി തിരിച്ചെത്താന്‍ സാധിക്കുന്ന സാങ്കേതിക മികവാണ് ഇതിന്റെ മറൊരു  പ്രത്യേകത. നിലവിലെ ഏക അഞ്ചാം തലമുറ യുദ്ധവിമാനമായ അമേരിക്കയുടെ F 35ഉമായി തട്ടിച്ച് നോക്കിയാല്‍ സാങ്കേതിക തികവില്‍ ഏറെ മുന്നിലാണ് ഇന്ത്യാ റഷ്യന്‍ സംയുക്ത സംരംഭമായ sukhoi PAK FA - T50. ഇതിനു പുറമേ  ചൈനയും നിലവില്‍ അഞ്ചാം തലമുറ യുദ്ധവിമാനത്ത്തിന്റെ നിര്‍മ്മാണത്തിലാണ്. 2020 ഓടെ തന്നെ ചൈനയുടെ വിമാനവും പുറത്തി
ങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


Wednesday, August 8, 2012

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യത്തെ വിമാന വാഹിനി കപ്പല്‍ ഐ.എന്‍.... . എസ് വിശാലിന്റെ കമ്മീഷനിംഗ് രണ്ടു വര്‍ഷത്തേക്ക് നീട്ടി വച്ചു.


                           
ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ വിമാന വാഹിനിക്കപ്പല്‍ ഇപ്പോള്‍ കൊച്ചിയില്‍ നിര്‍മാണം നടന്നു വരികയാണ്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്‌ ലിമിറ്റഡിനാണ് കപ്പലിന്റെ നിര്‍മ്മാണ ചുമതല. അത്യന്താധുനിക സജ്ജീകരണങ്ങളോടെ ഒരുങ്ങുന്ന ഈ കപ്പല്‍ നാവിക സേനയ്ക്ക് ലഭ്യമാകുന്നതോടെ സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ഒരു വന്‍ നാവിക സംഘമായി മാറും. ഐ. എന്‍ . എസ് വിശാല്‍ എന്ന പേരിടാന്‍ ഉദ്ദേശിക്കുന്ന ഈ കപ്പല്‍ 2015 ഇല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആവര്‍ഷം അവസാനത്തോടെ സേനയ്ക്കായി കൈമാറും എന്നാണ് നേരത്തെ  പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ കപ്പലിന്റെ കമ്മീഷനിംഗ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിവയ്ക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്.  കപ്പലിനായുള്ള ചില വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ കയറ്റി കൊണ്ടുവരികയായിരുന്ന ട്രക്ക് കഴിഞ്ഞ ദിവസം പൂനെക്കടുത്ത് വച്ച് അപകടത്തില്‍ പെട്ടിരുന്നു. ഈ അപകടത്തില്‍ ഈ ഉപകാരങ്ങള്‍ക്ക് കൂടി തകരാര്‍ സംഭവിച്ചതാണ് ഇപ്പോളത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കപ്പലിന്റെ ശേഷിക്കനുസരിച്ച്ചുള്ള ഓര്‍ഡര്‍ പ്രകാരം പ്രത്യേകം നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ ആണ് അവ. അതിനാല്‍ തന്നെ വീണ്ടും ഓര്‍ഡര്‍ ചെയ്ത് ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിലെ കാല താമസമാണ് കപ്പലിന്റെ നിര്‍മ്മാണത്തെയും ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടു വര്‍ഷമെങ്കിലും ഇല്ലാതെ കപ്പല്‍ സ്ജ്ജമാകില്ല എന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്.



1999 ഇല്‍ അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫര്നാണ്ടാസ്സിന്റെ കാലത്താണ് സ്വന്തമായി നിര്‍മ്മിക്കുന്ന ഒരു വിമാന വാഹിനിക്കപ്പല്‍ എന്ന ആശയം ഉടലെടുക്കുന്നത്. പ്രോജക്റ്റ് 71- എയര്‍ ഡിഫന്‍സ് ഷിപ്പ് (Project-71"Air Defense ship") എന്ന  പേരില്‍ അതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പദ്ധതി ഏറെക്കുറെ അന്തിമ രൂപത്തില്‍ ആയത് 2006 ഓടെ മാത്രമാണ്.  40000 ടണ്‍ സംഭരണ ശേഷിയുള്ള ലോകത്തിലെ എണ്ണം പറഞ്ഞ ഒരു വിമാന വാഹിനിക്കപ്പലിന്റെ നിര്‍മാണത്തിലേക്കുള്ള ഘട്ടങ്ങള്‍ അതോടെ എളുപ്പത്തിലായി.  29 പോര്‍ വിമാനങ്ങളും, ആക്രമണ നിരയിലുള്ള 10 ഹെലികോപ്ടരുകളും, ഒരേ സമയം ഓപ്പറേറ്റ് ചെയ്യാവുന്ന ഒരു പടക്കപ്പല്‍, 2.5 ഏക്കര്‍ (110,000 sq ft) വലിപ്പമുള്ള വിശാലമായ ഡക്ക്, 265 മീറ്റരില്‍ ഏറെ നീളമുള്ള റണ്‍വേ,  STOBAR (Short Take-Off But Arrested Recovery) പോലെയുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും, തിരിച്ച് ഇറങ്ങലും സുഗമമാക്കുന്നതിനുള്ള  സാങ്കേതികവിദ്യ, ആണവ പടക്കൊപ്പുകള്‍ വഹിക്കുന്നതിനുള്ള ശേഷി,  ഇത്തരത്തില്‍ സാങ്കേതിക മികവു കൊണ്ടും, പ്രവര്‍ത്തന മികവുകൊണ്ടും ലോകത്തിലെ വന്‍ നാവിക ശക്തികളില്‍ ഒന്നാവാനുള്ള ഇന്ത്യുടെ ശ്രമങ്ങള്‍ക്ക് എന്തുകൊണ്ടും അനുയോജമാണ് ഈ കപ്പല്‍. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനയുയര്ത്തുന്ന വെല്ലുവിളികള്‍ക്ക് അതെ നാണയത്തില്‍ മറുപടി പറയാനും ഈ കപ്പലിന്റെ രംഗ പ്രവേശനം ഇന്ത്യക്ക് സഹായകമാകും. 
 

Monday, July 2, 2012

വരുന്നു ഇന്ത്യ കാത്തിരുന്ന ഐ.എന്‍.എസ് വിക്രമാദിത്യ. അവസാന വട്ട പരിശീലനം തുടങ്ങി.

ഇന്ത്യ റഷ്യയില്‍ നിന്ന വാങ്ങിക്കുന്ന വിമാന വാഹിനി കപ്പല്‍ അഡ്മിറല്‍ ഘോര്‍ഷ്ക്കൊവ് അന്തിമ പരിശീലനം തുടങ്ങി. ഈ വര്‍ഷം അവസാനം കപ്പല്‍ ഇന്ത്യയ്ക്ക് കൈമാറും. സോവ്യെറ്റ് യൂണിയന്റെ അവസാന കാലത്ത് നിര്‍മ്മിച്ച വിമാന വാഹിനി കപ്പലാണ് അഡ്മിറല്‍ ഘോര്‍ഷ്ക്കൊവ്. ആ കാലത്ത് ലോകത്തിലെ തന്നെ എറ്റവും മികച്ച യുദ്ധ കപ്പലുകളില്‍ ഒന്ന് കൂടിയായിരുന്നു അത്. എന്നാല്‍ സോവ്യെറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വലിയ സാമ്പത്തിക ബാധ്യത അഭിമുഖീകരിക്കേണ്ടി വന്ന റഷ്യ പത്തു കൊല്ലക്കാലത്തെ സേവനത്തിനു ശേഷം ഈ കപ്പലിനെ വിശ്രമ ജീവിതം നയിക്കാന്‍ അയച്ചു. ഇതിനിടെയാണ് ഇന്ത്യയുടെ ബ്രിട്ടീഷ് കാലത്തെ യുദ്ധ കപ്പലായ ഐ.എന്‍. എസ് വിക്രാന്ത് 1997 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ബ്രിട്ടീഷ് കാലത്തെ യുദ്ധ കപ്പലായ ഐ.എന്‍. എസ് വിരാട് ഇപ്പോളും നാവിക സേനയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും കാലപ്പഴക്കം അതിനെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടെ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ നാവിക ബലം വര്ധിപ്പിക്കുകയുമാണ്. ഈ ഒരു ഘട്ടത്തില്‍ 2004 ല്‍ ആണ് പുതിയ ഒരു വിമാന വാഹിനി കപ്പലിന്റെ ആവശ്യകത ഇന്ത്യ ആലോചിക്കുന്നത്. സ്വന്തമായി വികസിപ്പിക്കുന്ന വിമാന വാഹിനിക്കപ്പല്‍ ഇപ്പോള്‍ കൊച്ചിയില്‍ നിര്‍മ്മാണ ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തിലാണ് പഴയ സോവ്യെറ്റ് കരുത്തില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചത്. ഏകദേശം അയ്യായിരം കോടി രൂപയക്ക് കപ്പല്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ റഷ്യ തയ്യാറായി. ഇന്ത്യയും റഷ്യയും തമ്മില്‍ അക്കാര്യത്തില്‍ ധാരണയില്‍ എത്തി. ഇത് പ്രകാരം 2008 ല്‍ ഇന്ത്യയ്ക്ക് കിട്ടേണ്ടതായിരുന്നു കപ്പല്‍.
എന്നാല്‍ പഴയ സോവ്യെറ്റ് യൂനിയനല്ല ഇന്നത്തെ റഷ്യ എന്ന്‍ തെളിയിക്കുന്നതായിരുന്നു പിന്നത്തെ സംഭവ വികാസങ്ങള്‍. ആദ്യത്തെ കരാര്‍ തുകയില്‍ നിന്ന് റഷ്യ പിന്മാറി. പുതുക്കിയ തുക നിശ്ചയിച്ചു. അത് ഇന്ത്യ അംഗീകരിച്ചു. അപ്പോള്‍ റഷ്യ വീണ്ടും കളിച്ചു. പല തവണ ഇതാവര്‍ത്തിച്ചു. ഈ നിലയ്ക്കാണെങ്കില്‍ കരാറില്‍ നിന്ന് പിന്മാറാന്‍ പോലും ഇന്ത്യ തയ്യാറായി. ചര്‍ച്ചകള്‍ പലതവണ നടന്നു. ഒടുവില്‍ ഏകദേശം 12000 കോടിയിലേറെ രൂപയ്ക്ക് കപ്പല്‍ വില്‍പ്പന നടത്താന്‍ ധാരണയായി. കപ്പല്‍ പൂര്‍ണ്ണമായും പൊളിച്ചു പുതിയ ഉപകരണങ്ങളും, നൂതന സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളിച്ച് പണിഞ്ഞു. അവസാന മിനുക്ക്‌ പണികളും കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ നാവിക സേനയിലെ അംഗങ്ങള്‍ പരിശീലനം നടത്തി വരികയാണ് കപ്പലില്‍. ഔദ്യോഗികമായ കൈമാറ്റം 2012 ഡിസംബര്‍ 4 ന് നടക്കും. അതോടെ അഡ്മിറല്‍ ഘോര്‍ഷ്ക്കൊവ് ഐ.എന്‍.എസ് വിക്രമാദിത്യ എന്ന പേരില്‍ ഇന്ത്യയുടെ അഭിമാനമായിമാറും.
...................................................
 ഒരേ സമയം 24 വരെ മിഗ്- 29K വിഭാഗത്തില്‍ പെടുന്ന പോര്‍ വിമാനങ്ങളും, 10 ഹെലികോപ്ടരുകളും വഹിക്കാന്‍ ഐ.എന്‍.എസ് വിക്രമാദിത്യയ്ക്ക് കഴിയും. ആകെ 283 മീറ്റര്‍ നീളമുള്ള കപ്പലില്‍ റണ്‍ വേയുടെ നീളം 180 മീറ്റര്‍ ആണ്.